ബേപ്പൂര് - കഴിഞ്ഞ 24-ാം തീയതിയോടെ കാണാതായിരുന്ന കാട്ടില പീടിക മുല്ലാണ്ടിയിൽ താമസിക്കുന്ന അഹമ്മദ് കോയയുടെ മകൻ മുഹമ്മദ് ജാസിറിന്റെ (22) മൃതദേഹം ബേപ്പൂരിൽ കടലിൽ ഒഴുകി പോകുന്നതായി മത്സ്യ തെഴിലാളികളുടെ ശ്രദ്ധിയിൽ പെടുന്നത് ഉടനെ കോസ്റ്റൽ പോലീസിനെ വിവരമറിയിച്ചു. തുടന്ന് കരക്കെത്തിച്ച മൃതദേഹം ബന്ധുക്കളെത്തി തിരിച്ചറിഞ്ഞു. കാപ്പാട് കണ്ണങ്കടവ് ബീച്ചിന് സമീപം ജാസിറിന്റെ ബൈക്ക് കണ്ടെത്തിയതിനെ തുടർന്ന്, കടൽതീരത്ത് കാപ്പാട് മുതൽ ബേപ്പൂർ വരെ വൻതോതിൽ തിരച്ചിൽ നടന്നിരുന്നു. ബൈക്കിൽ തന്നെ ജാസിറിന്റെ ഹെൽമറ്റും ചാവിയും കണ്ടെടുത്തിരുന്നു. കാണാതാകുമ്പോൾ നീല ടി-ഷർട്ടും പാന്റ്സുമാണ് ധരിച്ചിരുന്നത്.
ജാസിർ കാട്ടിലപ്പീടിക അമ്പലപ്പള്ളി ഹാർഡ്‌വെയർ ഷോപ്പിലെ ജീവനക്കാരനായിരുന്നു. വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ച് ജോലി സ്ഥലത്തേക്ക് തിരിച്ചുപോയ ജാസിർ കടയിലെത്താത്തതിനെ തുടർന്ന് നടത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം തുടർന്നു കൊണ്ടിരിക്കുന്നിതിടെയാണ് ബേപ്പൂർ കടലിൽ നിന്നും
മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട്കൊടുക്കും.
ഉപ്പ: അഹമ്മദ് കോയ
ഉമ്മ: സൗജത്ത്
Post a Comment