ചിറക്കൽ : വാദ്യശ്രേഷ്ഠ ചിറക്കൽ ശ്രീധരന്മാരാർ (60) നിര്യാതനായി.
പിതാവ് : നാരായണൻ മാരാർ
മാതാവ് : ലക്ഷ്മിക്കുട്ടി മാരസ്യാർ
14ാം വയസ്സിൽ പുളിയാംവള്ളി ശങ്കരമാരാരുടെ കീഴിൽ ചെണ്ട പഠിച്ച് കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ അരങ്ങേറ്റം കുറിച്ചു തുടർന്ന് ശ്രീ നീലേശ്വരം നാരായണ മാരാരുടെ കീഴിൽ മദ്ധളവും പയ്യന്നൂർ കൃഷ്ണമണി മാരാരുടെ കിഴിൽ സോപാന സംഗീതവും പടുവിലായി അച്ചുതമാരാരുടെ കീഴിൽ ഈടും കൂറും തുടങ്ങിയവയും ആദ്യസിച്ചു. വാദ്യകലയിലെ ഉപരി പഠനം വാദ്യരത്നം ശ്രീ കടന്നപ്പള്ളി ശങ്കരൻകുട്ടി മാരാരിൽ നിന്നും നേടിയ ശ്രീധരമാരാരെ തൻ്റെ 27ാം വയസ്സിൽ തന്നെ കൊട്ടിയൂർ ക്ഷേത്രത്തിൽ നിന്നും പട്ടും വളയും നൽകി സ്ഥാനികനായി നിയമിച്ചു.
ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നും 2 തവണ ചെണ്ടയിൽ ഒന്നാം സ്ഥാനം നേടിയ മാരാർക്ക് തപസ്യ പുരസ്കാരം, നാദബ്രഹ്മം പുരസ്കാരം, ക്ഷേത്രവാദ്യ കലാ അക്കാദമിയുടെ വാദ്യശ്രേഷ്ഠ പുരസ്കാരം, വള്ളുവൻ കടവ് മുത്തപ്പൻ പുരസ്കാരം 'കടലായി ശ്രീകൃഷ്ണ ക്ഷേത്രം, ചെറുകുന്ന് ആസ്‌തികാലയം' ,കണ്ണൂർ കലാഞ്ജലി നൃത്ത വിദ്യാലയം, ചിറ്റന്നൂർ കലാക്ഷേത്ര , എന്നിവരുടെ നേതൃത്വത്തിലുള്ള പുരസ്കാരങ്ങളും വാദ്യകലാകാരൻ വിശാലിൻ്റെ പേരിലുള്ള പ്രഥമ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
സംസ്കാരം ഉച്ചയ്ക്ക് 2 മണിക്ക് പയ്യാമ്പലത്ത് നടക്കും
Post a Comment