ശ്രീകണ്ഠപുരം : ചെങ്ങളായിയിലെ റബർ ത്തോട്ടത്തിൽ നിന്ന് നിധിയെന്ന്
തോന്നിക്കുന്ന വസ്തുക്കൾ കണ്ടെത്തി. പരിപ്പായി ഗവ. എൽ പി സ്കൂളിന് സമീപം സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിൽ നിന്നാണ് കണ്ടെത്തിയത്.
മഴക്കുഴി എടുത്തുകൊണ്ടിരുന്ന തൊഴിലുറപ്പ് തൊഴിലാളികളാണ് ആഭരണങ്ങളും നാണയങ്ങളും അടങ്ങുന്ന കുടം കണ്ടെത്തിയത്.
17 മുത്തുമണികൾ, 13 സ്വർണ പതക്കങ്ങൾ,
കാശി മാലയുടെ നാല് പതക്കങ്ങൾ, ഒരു സെറ്റ് കമ്മൽ, വെള്ളി നാണയങ്ങൾ
എന്നിവയാണ് ഈ കുടത്തിന് ഉള്ളിൽ ഉണ്ടായിരുന്നത്. ആദ്യം ബോംബ് ആണെന്നാണ്
തൊഴിലാളികൾ കരുതിയത്. ലഭിച്ച വസ്തുക്കൾ അടങ്ങിയ കുടം തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കി. ഇവ സ്വർണ്ണം
പൂശിയതാണോ എന്നും സംശയമുണ്ട്. വസ്തുക്കൾ പുരാവസ്തു വകുപ്പ്
പരിശോധിക്കും.
Post a Comment