കുറ്റിയാട്ടൂര്‍ പാതിരിയാട് മഠത്തില്‍ നിന്ന് മൂത്ത നമ്പ്യാര്‍ വി.സി.വിജയന്‍ നമ്പ്യാരുടെ നേതൃത്വത്തിലുളള സംഘം നെയ്യമൃതുമായി കൊട്ടിയൂരേക്ക് പുറപ്പെടുന്നു.
മയ്യില്‍: കൊട്ടിയൂര്‍ വൈശാഖോത്സവത്തിന്റെ പ്രഥമ ചടങ്ങായ നെയ്യാട്ടത്തിന് നെയ്യമൃതുമായി കുറ്റിയാട്ടൂര്‍ പാതിരിയാട് മഠം സംഘം പുറപ്പെട്ടു. തമ്മേങ്ങാടന്‍ മൂത്ത നമ്പ്യാര്‍ വി.സി.വിജയന്‍ നമ്പ്യാരുടെ നേതൃത്വത്തിലുള്ള 24 അംഗങ്ങളാണ് നെയ്യാട്ടത്തിനായി പുറപ്പെട്ടത്. കഠിന വ്രതത്തോടെ പാതിരിയാട് മഠത്തില്‍ അഞ്ചു നാളുകളായുള്ള നിഴലില്‍ക്കൂടല്‍, ശിവ പാര്‍വതി പൂജകള്‍ തുടങ്ങിയ ചടങ്ങുകളെ തുടര്‍ന്നാണ് കലശപാത്രത്തില്‍ നെയ് നിറച്ചത്. തന്ത്രി പേര്‍ക്കുണ്ഡി ഇല്ലത്ത് ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്.
വേടിയേര, മീത്തലെ ഒടവര, താഴെ ഒടവര, കുറ്റിയാടന്‍ രയരോത്ത്എന്നീ തറവാടുകളിലെ അംഗങ്ങളാണ് കലശപാത്രം തലയിലേറ്റുന്നത്. കാല്‍ നടയായി പോകുന്ന സംഘം ചാവശ്ശേരി, തില്ലങ്കേരി, മണത്തണ എന്നിവിടങ്ങളില്‍ തങ്ങിയാണ് യാത്ര. മണത്തണ ചപ്പാരത്തു വെച്ച് വില്ലിപ്പാലന്‍ കുറുപ്പന്‍മാരുടെ സംഘവുമായി ചേര്‍ന്ന് എട്ടിന് രാത്രിയാണ് നെയ്യാട്ട ചടങ്ങുകള്‍ നടത്തുക. പാതിരിയാട് മഠത്തില്‍ നെയ്യമൃത് സംഘത്തെ യാത്രയാക്കാന്‍ നിരവധി ഭക്തരെത്തിയിരുന്നു.
റിപ്പോർട്ടർ:
എം.കെ.ഹരിദാസൻ മാസ്റ്റർ
പാതിരിയാട് മഠത്തിൽ നടന്ന കലശപൂജ
Post a Comment