മയ്യിൽ വാർത്തകൾ മയ്യിൽ വാർത്തകൾ

അരിമ്പ്ര ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം അടിച്ചുതളി നിയമനവുമായി ബന്ധപ്പെട്ട് നടക്കുന്ന വാർത്തകൾ വ്യാജവും അസംബന്ധവും; ക്ഷേത്ര കമ്മിറ്റി

അരിമ്പ്ര ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം അടിച്ചുതളി നിയമനവുമായി ബന്ധപ്പെട്ട് നടക്കുന്ന വാർത്തകൾ വ്യാജവും അസംബന്ധവും; ക്ഷേത്ര കമ്മിറ്റി

അരിമ്പ്ര ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം അടിച്ചുതളി നിയമനവുമായി ബന്ധപ്പെട്ട് നടക്കുന്ന വാർത്തകൾ വ്യാജവും അസംബന്ധവും ആണെന്ന് ക്ഷേത്ര കമ്മിറ്റി അറിയിച്ചു.

നിയമനവുമായി ബന്ധപ്പെട്ട് അന്നത്തെ എക്സിക്യൂട്ടീവ് ഓഫീസർ വാസുദേവൻ അടിമന ഇ കെ മധു എന്ന കോൺഗ്രസ് നേതാവിന്റെ നിർദ്ദേശമനുസരിച്ചാണ് പ്രവർത്തിച്ചത് 

ജോലിക്ക് ആറോളം അപേക്ഷകൾ നൽകിയിട്ടുണ്ട് അതിൽ നാല് അപേക്ഷകൾ പൂഴ്ത്തിവെച്ച് രണ്ട് അപേക്ഷകൾ മാത്രം പരിഗണിച്ചാണ് ഇൻറർവ്യൂ നടത്തിയത് മറ്റ് ഉദ്യോഗാർത്ഥികളെ വിവരം അറിയിക്കുകയോ അപേക്ഷ പരിഗണിക്കാത്തതിന്റെ കാര്യങ്ങൾ ബോധിപ്പിക്കുകയോ ചെയ്തിട്ടില്ല. മാത്രമല്ല വിജ്ഞാപനം വന്നതിനുശേഷം പത്ര പരസ്യമോ നോട്ടീസോ എവിടെയും പതിച്ചിട്ടില്ല ഇൻറർവ്യൂ നടത്തിയത് എക്സിക്യൂട്ടീവ് ഓഫീസർ വാസുദേവൻ അടിമനയും വേളം അമ്പലത്തിലെ ജീവനാകരൻ കൂടിയായ പ്രദീപൻ എന്ന വ്യക്തിയും കൂടി ചേർന്നാണ്. വേളം അമ്പലത്തിൽ വെച്ചാണ് ഇന്റർവ്യൂ നടത്തിയത്. ഇതിലെ അപാകതകൾ ചൂണ്ടിക്കാട്ടി ഒരു ഉദ്യോഗാർത്ഥി ദേവസ്വം ബോർഡ് അസിസ്റ്റൻറ് കമ്മീഷണർക്ക് പരാതി നൽകി. ആ പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് ഇൻസ്‌പെക്ടർ അന്വേഷണം നടത്തുകയും വാസുദേവൻ അടിമന ഗുരുതരമായ വീഴ്ചകൾ നടത്തി എന്നും മനസിലാക്കി. അതിന്റെ അടിസ്ഥാനത്തിൽ നിയമനവും ഇൻറർവ്യൂവും നിയമവിരുദ്ധം ആണ് എന്ന്  ദേവസ്വം ബോർഡിന് റിപ്പോർട്ട്‌ ചെയ്തിന്റെ അടിസ്ഥാനത്തിൽ ആണ്  നിയമനവും ഇന്റർവ്യൂയും റദ് ചെയ്തത്. നിലവിലുള്ള ഒഴിവിലേക്ക് എക്സിക്യൂട്ടീവ് ഓഫീസറുടെ നിർദ്ദേശപ്രകാരം ഉഷ എന്ന വിധവയായ ഒരു സ്ത്രീ താൽക്കാലികമായി ജോലിയും ചെയ്യുന്നുണ്ട് ഈ സ്ത്രീയെ ഇ കെ മധുവും കോൺഗ്രസിന്റെ വനിതാ നേതാക്കളും അമ്പലത്തിൽ വന്നും ഫോൺ മുഖന്തരവും നിരന്തരം ഭീഷണിപെടുത്തുന്നുമുണ്ട്. ഇതാണ് വസ്തുത ഈ നിയമനത്തിലോ നിയമനം റദ്ദാക്കിയതിലോ അമ്പല കമ്മിറ്റിക്ക് യാതൊരു ബന്ധവുമില്ല

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്