കൊളച്ചേരി : ടെറസിൽ പ്രാവിന് അരികിലെത്തിയ മൂന്ന് വയസ്സുകാരൻ റയാൻ അബദ്ധത്തിൽ വീണത് 20 മീറ്റർ ആഴമുള്ള കിണറ്റിൽ.
ശബ്ദം കേട്ടെത്തിയ പിതാവ് പടവുകൾ പിടിച്ച് ഇറങ്ങുന്നതിന് ഇടയിൽ മകനെ രക്ഷിക്കാനുള്ള വെപ്രാളത്തിൽ പാതിയിൽ വച്ച് കിണറ്റിലേക്ക് ചാടി. വീട്ടുകാരുടെ നിലവിളി കേട്ടെത്തിയ കൊളച്ചേരി മുക്കിലെ സജീവൻ ആലക്കാടൻ വെള്ളമെടുക്കുന്ന കയർ പിടിച്ച് കിണറ്റിലിറങ്ങി ഇരുവരെയും രക്ഷിച്ചു.
തിങ്കളാഴ്ച വൈകീട്ട് ആറിനാണ് സംഭവം. കൊളച്ചേരി മുക്ക് പെട്രോൾ പമ്പിന് സമീപത്തെ മമ്മുഞ്ഞിയുടെയും റിസ്വാനത്തിന്റെയും ഇളയ മകൻ റയാൻ ആണ് കിണറ്റിൽ വീണത്.
റയാൻ കണ്ണൂരിലെ ആസ്പത്രിയിൽ സുഖം പ്രാപിച്ച് വരുന്നു. രണ്ട് മീറ്ററോളം വെള്ളമുള്ള കിണറാണിത്. കയറിലൂടെ ഊർന്ന് ഇറങ്ങുന്നതിന് ഇടയിൽ സജീവന് കൈയിൽ പരുക്കേറ്റു.
കിണറിൽ വച്ചുതന്നെ അത്യാവശ്യ ഘട്ടത്തിലുള്ള പ്രഥമ ശുശ്രൂഷ നടത്തിയാണ് സജീവൻ റയാനെ മുകളിൽ എത്തിച്ചത്. കൊളച്ചേരി പഞ്ചായത്ത് സേവാഭരതി വൈസ് പ്രസിഡന്റാണ് സജീവൻ ആലക്കാടൻ.
Post a Comment